ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Monday, May 12, 2008

2000000 മിനിറ്റുകള്‍

സാമ്പത്തികരംഗത്തു് വടക്കേ അമേരിക്കയുടെ ക്ഷയവും ഉന്നതവിദ്യാഭ്യാസമടക്കമുള്ള മേഖലകളില്‍ ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളുടെ കുതിപ്പും മിശ്രപ്രതികരണമാണു് സാധാരണ അമേരിക്കക്കാരില്‍ ഉണ്ടാക്കുന്നതു്. ഇരുപതു ലക്ഷം (രണ്ടു മില്യന്‍) മിനിറ്റുകള്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനു ചെലവഴിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും ഏതാണ്ടു് അതേ സമയം തന്നെ ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനുപയോഗിക്കുന്ന അമേരിക്കന്‍ വിദ്യാര്‍ത്ഥികളും തമ്മില്‍ ആര്‍ജ്ജിതവിജ്ഞാനത്തിലുള്ള അന്തരം കാട്ടിത്തരുകയും അതുവഴി ഇരുപത്തൊന്നാം നൂറ്റാണ്ടിന്‍റെ വെല്ലുവിളികള്‍ക്കു് വടക്കേ അമേരിക്കന്‍ യുവത്വം തയ്യാറല്ലെന്നും കാട്ടുകയാണു് 2000000 മിനിറ്റുകള്‍ (Two Million Minutes) എന്ന ഡോക്യുമെന്‍ററി ചെയ്യുന്നതു്.

ഇതൊക്കെ പറയുന്നതു കേട്ടാല്‍ തോന്നും ഡോക്യുമന്‍ററി കണ്ടിട്ടാണു് ഞാന്‍ ഇതൊക്കെ എഴുതിയതെന്നു്. അല്ലേയല്ല! സീയാറ്റില്‍ പബ്ലിക് റേഡിയോയില്‍ ഇന്നുരാവിലെ ഒമ്പതുമണിക്കു കേട്ട ‘വീക് ഡേ’ എന്ന പരിപാടിയില്‍ നിന്നാണു് ഈ വിവരം. ഒമ്പതു മുതല്‍ പത്തുമണിവരെയാണു് ‘വീക് ഡേ’. പത്തുമണി കഴിഞ്ഞതും ഇന്നത്തെ പരിപാടി കേട്ടോ എന്നു ചോദിച്ചു് രണ്ടു മൂന്നു സുഹൃത്തുക്കളുടെ മെയില്‍ പ്രതികരണങ്ങളുമുണ്ടായി.

‘2000000 മിനിറ്റുകളു’ടെ എക്സക്യുട്ടിവ് പ്രൊഡ്യൂസര്‍ ബോബ് കോം‍പ്റ്റനുമായി സ്റ്റീവ് ഷേര്‍ നടത്തിയ ഇന്‍റര്‍വ്യൂ ആയിരുന്നു ഇന്നത്തെ ‘വീക് ഡേ’-യില്‍. ബാംഗ്ലൂരില്‍ നിന്നുള്ള അപൂര്‍വ ഉപ്പാലയും (Apoorva Uppala) ഇന്‍‍ഡിയാനയിലെ വിദ്യാര്‍ത്ഥിയായ നീല്‍ എറന്‍ഡും (Neil Ahrendt) പങ്കെടുക്കുന്നുണ്ടു്.

ബോബ് കോം‍പ്റ്റന്‍റെ വാക്കുകള്‍:
America fundamentally has a cultural challenge. The cultures in India and China [...] revere and reward and recognize intellectual and academic achievements. In America, we revere and reward and recognize athletic and extra-curricular achievement. [...] One thing we need to do as a nation is to look at our culture and is our culture right for the twenty first century going up against two countries that are each four times larger than us where the students, parents, and community and nation revere and recognize academic and intellectual achievement particularly in science and mathematics.

I thought the movie was a pretty accurate portrayal of what [you know] an average Indian student's life is like. [...] it did a fair amount of justice in 54 minutes എന്നു് അപൂര്‍വയും, as far as how the film portrayed me, you know, I have no complaints. It was pretty accurate in terms of how my life went, in terms of how much effort I put in school and what I did in my free time എന്നു നീലും സാക്ഷ്യപ്പെടുത്തുന്നുണ്ടു്.

പ്രതികരണങ്ങള്‍ ഇങ്ങനെ പോയി:

ജയേഷ്: വിധി പറയാന്‍ ഞാനില്ല, എന്നാലും ഇതു് രസകരമായിരിക്കുന്നു. ഇതു കേള്‍ക്കാന്‍ മറക്കരുതു്.

വിനു: എട്ടുമുതല്‍ അഞ്ചുവരെയാണു് ക്ലാസ് എന്നൊക്കെപ്പറയുന്ന തെറ്റുകള്‍ കടന്നു കൂടിയിട്ടുണ്ടു്.

ആഷ്‍ലി: റ്റ്യൂഷന്‍ സമയം കൂടി കണക്കാക്കിയാല്‍ അതൊരു തെറ്റാണോ? ഒമ്പതിലും പത്തിലും പഠിക്കുമ്പോള്‍ എന്‍റെ പഠനസമയം അതിലും കൂടുതലായിരുന്നു.

മനോജ്: ഇന്ത്യയിലേയും ചൈനയിലേയും വിദ്യാഭ്യാസം കാണാപ്പാഠം പഠിക്കലാണെന്ന പൊതു വിശ്വാസത്തിനു അറുതിവരും, അവ ‘Well-rounded’ ആയ വിദ്യാര്‍ത്ഥികളെ സൃഷ്ടിക്കാനുതകുന്നതല്ലെന്നുള്ള വാദം പൊളിയും.

ഗിരി: എന്നാലും രണ്ടു വിദ്യാര്‍ത്ഥികളെ മാത്രമുപയോഗിച്ചുള്ള പഠനത്തിന്‍റെ സത്യാവസ്ഥ സംശയിക്കേണ്ടിയിരിക്കുന്നു.

മനോജ്: ഒരു എന്നാലുമില്ല. “linear interpolation: law of large numbers at work.”

പറയേണ്ടുന്ന കാര്യത്തെ പൊലിപ്പിച്ചുറപ്പിക്കാനുതകുന്ന ചില സാരമല്ലാത്ത തെറ്റുകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍, ഇന്ത്യയുടെ വിദ്യാഭ്യാസരീതിയേയും അതിനു സമൂഹം നല്‍കുന്ന പ്രാധാന്യത്തേയും എടുത്തുകാണിക്കാനും അതുവഴി സാധാരണ അമേരിക്കക്കാരന്‍റെ മനസ്സില്‍ കൂടുതല്‍ ഭയവും അരക്ഷിതാവസ്ഥയും തള്ളിവിടാനും ഈ ഡോക്യുമെന്‍ററി സഹായിക്കേണ്ടതാണു്. ഇന്‍റര്‍വ്യൂ കേട്ടു നോക്കൂ!

Labels:

4 Comments:

  1. Blogger പാഞ്ചാലി Wrote:

    ABC ന്യൂസില്‍ വന്ന ബോബ് കോംപ്റ്റണുമായുള്ള ഇന്റര്‍വ്യൂ കണ്ടിരുന്നു. കണക്കിലും ഭൂമിശാസ്ത്രത്തിലുമുള്ള അമേരിക്കക്കാരുടെ വിവരമില്ലായ്മ ഇപ്പോഴേ ഭയങ്കരം. അപ്പോള്‍ ഇനിയും മോശമായാല്‍ എങ്ങനെ ഇരിക്കും?

    ബോബ് കോംപ്റ്റണുമായുള്ള ഇന്റര്‍വ്യൂ ഇവിടെ കാണാം.

    May 13, 2008 8:59 PM  
  2. Anonymous Anonymous Wrote:

    അമേരിക്കകാര്‍ എന്ന് പറയുന്നതിനേക്കാള്‍ വെള്ളക്കാര്‍ എന്നുള്ള പദമായിരുന്നു കൂടുതല്‍ അനുയോജ്യം. യീ രാജ്യത്ത് വരുന്ന വിദേശികളും അവരുടെ മക്കളും പഠിപ്പില്‍ വളരെ ശ്രദ്ദ പുലര്‍ത്തുന്നവരനു. യീ വിദേശികളില്‍ മിക്കവരും അമേരിക്കന്‍ പൌരത്തം സ്വീകരിക്കുന്നു. അവരുടെ മക്കള്‍ ജനിക്കുന്നത് തന്നെ അമേരിക്കക്കാര്‍ ആയാണ്. പക്ഷെ ഇവരാരും വെള്ളക്കാര്‍ ആകുന്നില്ല.

    May 14, 2008 11:06 AM  
  3. Blogger Santhosh Wrote:

    വഴിപോക്കന്‍ പറഞ്ഞതില്‍ കാര്യമുണ്ടു്.

    എന്നാലും വെള്ളക്കാര്‍ എന്നു പറയുന്നതും ശരിയാണോ? യൂറോപ്പില്‍ നിന്നും കുടിയേറുന്നവരില്‍ മിക്കവരും വെള്ളക്കാരല്ലേ? :)

    വടക്കേ അമേരിക്കയ്ക്കും ക്യാനഡയ്ക്കും (ഇപ്പോള്‍ ‘ഐറാഖി’നും [Iraq]) അപ്പുറം ലോകമില്ലെന്നു കരുതുന്നവര്‍ എന്നു പറഞ്ഞാല്‍ തെറ്റാവില്ല...

    May 14, 2008 11:36 AM  
  4. Blogger പാഞ്ചാലി Wrote:

    വഴിപോക്കാ, സന്തോഷേ, വെള്ളക്കാരെന്നോ? അപ്പോള്‍ അമേരിക്കയിലെ കറുമ്പന്മാരെ മറന്നോ? (ഹും... ഒബാമ കേള്‍ക്കണ്ട).

    നമുക്കെല്ലാം ഉദ്ദേശിച്ചത് മനസ്സിലായല്ലോ? അത് പോരെ? (അല്ലെങ്കില്‍, സന്തോഷിന്റെ അവസാനത്തെ പ്രയോഗം [വടക്കേ അമേരിക്കയ്ക്കും ക്യാനഡയ്ക്കും ‘ഐറാഖി’നും അപ്പുറം ലോകമില്ലെന്നു കരുതുന്നവര്‍... ] ഉപയോഗിക്കാം).

    വഴിപോക്കാ, അമേരിക്കയില്‍ സ്ഥിരതാമസമാക്കുന്നവരുടെ കുട്ടികള്‍ക്കും, കാലക്രമേണ ഈ ഗതി വന്നു ചേരും, ഒരു പൊളിച്ചെഴുത്ത് നടത്തിയില്ലെങ്കില്‍.

    May 14, 2008 11:32 PM  

Post a Comment

<< Home