ശേഷം ചിന്ത്യം

പറഞ്ഞു ഫലിപ്പിക്കാനറിയാത്തതിനാൽ എഴുതിക്കൂട്ടുന്നത്

Sunday, January 26, 2020

അഞ്ചാം പാതിര

(അഞ്ചാം പാതിര ഓടിക്കൊണ്ടിരിക്കുന്ന ഒരു തീയേറ്ററിലിരുന്ന് ബാക്ഗ്രൌണ്ട് മ്യൂസിക് കേട്ട് വിറച്ചുകൊണ്ട് ക്യാമറാപേഴ്സൺ ദിവ്യയോടൊപ്പം റിപ്പോർട്ടർ ഞാൻ. സ്പോയിലേഴ്സ് ഉണ്ട്, സിനിമ കാണാൺ ആഗ്രഹിക്കുന്നവർ തുടർന്നു വായിക്കരുത്.)

അഞ്ചാം പാതിര മലയാളത്തിലെ ലക്ഷണമൊത്ത ത്രില്ലർ ആണെന്നും മറ്റും കേട്ടാണ് രണ്ടു കൊല്ലത്തിനുശേഷം തീയേറ്ററിൽ പോയി സിനിമ കാണാമെന്നു വച്ചത്. ലക്ഷണമൊത്തതാണോ അല്ലയോ എന്നൊന്നും പറയാൻ ഞാൻ ആളല്ല. പൊതുവേ സിനിമ കാണാത്ത ഒരാൾ സിനിമയ്ക്ക് മാർക്കിടുന്നതിൽ അപാകതയുണ്ടല്ലോ. ഞാൻ കഴിഞ്ഞ കുറേ വർഷങ്ങളിൽ കണ്ടിട്ടുള്ള മലയാളസിനിമകൾ വച്ചുനോക്കിയാൽ ഇത് മികച്ചതുതന്നെ. ആദ്യമായാണ് ജിനു ജോസഫ് അഭിനയിച്ച ഒരു പടം ഞാൻ കാണുന്നത്. ആള് കൊള്ളാമല്ലോ എന്ന് ഒരു സുഹൃത്തിനോട് പറഞ്ഞപ്പോൾ ആള് എല്ലാ പടത്തിലും ഇങ്ങനെയാണ് അഭിനയിക്കുന്നത് എന്നായിരുന്നു മറുപടി. (എന്റെ qualification പറഞ്ഞില്ല എന്നു പറയരുത്. സിദ്ദിഖ് പറഞ്ഞതിൽ കാര്യമില്ലാതില്ല എന്നു നിങ്ങൾക്ക് തോന്നിയാൽ അത്ഭുതമില്ല.)

ഇത്രയും ആമുഖമായി പറഞ്ഞുകൊണ്ട് എന്റെ "കർത്തവ്യ"ത്തിലേയ്ക്ക് കടക്കുന്നു. എന്റെ ആസ്വാദനത്തിന് വിലങ്ങായിനിന്ന ചില കാര്യങ്ങൾ:

നായകനും വില്ലനും (കില്ലറും) പരസ്പരം വേട്ടയാടുന്നില്ല. നായകൻ "ഇനി ഇപ്പണിക്ക് ഞാനില്ല" എന്നു പറഞ്ഞാലും വില്ലനോ കഥാഗതിക്കോ ഒരു ചുക്കും സംഭവിക്കുന്നില്ല. താൻ കളിനിറുത്തിയാൽ തന്റെ തല(യും) പോകും എന്നു വരുമ്പോഴാണല്ലോ കളി കാര്യമാകുന്നത്. നായകന്റെ വീട്ടിലേയ്ക്ക് ഒരു സമ്മാനമയയ്ക്കുന്നതിൽ പ്രത്യേകിച്ച് ഭീഷണിയൊന്നുമില്ല (സംഭവം വിചാരിച്ചത്ര "പേഴ്സണൽ" ആവുന്നില്ല). There is nothing at stake for the hero other than a potential job offer. In fact he is too invested in the issue for the wrong reason, which is a red herring (no pun intended) for the profession (or any profession, for that matter).

സീരിയൽ കില്ലറിന്റെ പ്രചോദനം ശ്രദ്ധേയമല്ല. പ്രചോദനം അധികം ശ്രദ്ധേയമാവണമെന്നില്ല എന്ന് ഇന്ദ്രൻസിനെ കൊണ്ട് പറയിക്കുന്നുണ്ട്. വില്ലന്റെ ബൌദ്ധികവിചാരങ്ങൾ പ്രേക്ഷകരിൽനിന്നും അകറ്റി നിറുത്തുകവഴി സിനിമയ്ക്ക് കൈയൊതുക്കമുണ്ടായി എന്നത് സത്യമാണ്. എന്നാലും ആവറേജ് കഥയിൽ നിന്നും ഉയർന്നുനിൽക്കാൻ ഇക്കഥയ്ക്ക് കഴിയാതിരുന്നതിന് "നല്ല നിലയിലെത്തപ്പെട്ട" സഹോദരങ്ങൾ ചാകാൻ വേണ്ടി കൊല്ലാനിറങ്ങിയത് അവിശ്വസനീയമാവുമ്പോഴാണ്.

കൊല്ലപ്പെടാൻ തയ്യാറായി നിലക്കുന്ന കേരളപോലീസിന് ഒരു വിറളിയുമില്ല. നായകനില്ലാത്ത വിറളി അവരിൽ ചിലർക്കെങ്കിലും ഉണ്ടാകും എന്നു നമ്മൾ കരുതും. പക്ഷേ, എവിടെ? ചാകാൻ റെഡിയായി നിലക്കുന്ന അനിലേട്ടൻ പോലും വന്ന് കൊന്നിട്ടു പോടേ, ഇവിടെ മനുഷ്യർക്ക് വേറെ പണിയുണ്ട് എന്ന മട്ടിലാണിരുപ്പ്. ഓരോ കൊലയും കൂടുതൽ ഭീതി വിതയ്ക്കണം. ഇത് ഉള്ളി സുര പറയുന്നതു പോലെ ഒരേ ചങ്ങലയുടെ ആവർത്തന വിരസത തന്നെ. ഇനി സിഗ്നേച്ചർ കൊലയാളികൾ കൊല്ലുന്ന രീതിയൊന്നും മാറ്റില്ല എന്നുതന്നെ വയ്ക്കുക. മറ്റെന്തെല്ലാം അപ്രതീക്ഷിതമാറ്റങ്ങൾ ഓരോ കൊലയിലും കൊണ്ടുവരാം. അതിനൊന്നും കഥയിൽ സ്ഥാനമില്ല. പ്രേക്ഷകർക്ക് അടുത്തതാര് എന്ന ചോദ്യമേയുള്ളൂ. നായകനേയോ അന്വേഷണക്കാരേയോ ബാധിക്കാതെ ഇനിയും രണ്ടു കൊലകൾ വരും എന്ന് പ്രേക്ഷകർക്ക് അറിയാം. ആ ഹാക്കറെ കൊന്നിരുന്നെങ്കിൽ കഥ വഴിവച്ചുപേക്ഷിച്ച് അടുത്ത പടം പിടിക്കാമായിരുന്നു.

അപ്പോൾ ശരി. ഇനി 2022-ൽ കാണാം.

PS: By the way, ഉണ്ണിമായ പ്രസാദിന്റെ DSP is way better than മഞ്ജു വാര്യരുടെ Sreebala, IPS. (അതേ, വേട്ടയും കാണേണ്ടി വന്നു.)

Labels:

Friday, January 24, 2020

കസ്റ്റമർ സർവീസ്

Me: Please cancel my order.
Customer service rep: May I ask why you want to cancel the order?
Me: Paying $10 shipping for a $10 item is a bit excessive.
CS rep: Oh, then would you like to sign up for our free shipping service?
Me: Sure, why not!
CS rep: Ok, great. For $89.99 you get up to 6 orders shipped free.
Me: So, if I sign up for your "free shipping," I pay $15 per shipment, otherwise it will just be $10?
CS rep: When you put it that way, it seems pricy.
Me: Thank you.

(Not fiction)

Labels:

Saturday, January 18, 2020

ചില KAW ചിന്തകൾ

(സീയാറ്റിലിലെ മലയാളി അസ്സോസിയേഷനെക്കുറിച്ചുള്ള (KAW) അമ്മാവൻ സിൻഡ്രോം പോസ്റ്റാണ്. അധികം പേർക്കും താല്പര്യമുള്ള വിഷയമാവണമെന്നില്ല.)

കഴിഞ്ഞ വർഷം ഈ സമയത്ത് KAW ഇലക്ഷന്റെ ചൂടായിരുന്നു. ഈ വർഷം പഴയ ചൂടില്ല. ഒന്നുരണ്ടു പേരൊഴികെ വോട്ടു ചോദിച്ച് ആരും ഇതുവരെ വിളിച്ചിട്ടുമില്ല. ഒന്നുകിൽ ഇലക്ഷന് വാശിയില്ല, അല്ലെങ്കിൽ സ്ഥാനാർത്ഥികൾക്ക് നല്ല ആത്മവിശ്വാസമുണ്ട്. രണ്ടായാലും കൊള്ളാം.

കഴിഞ്ഞ കൊല്ലം പാനൽ തിരിഞ്ഞുള്ള പ്രകടനപത്രികയൊക്കെ ഉണ്ടായിരുന്നു. ഇപ്പോൾ പേരിന് ഒരു സ്ഥാനാർത്ഥി ബയോ പോലുമില്ല. വായിക്കാൻ ഒന്നുമില്ലാത്ത സ്ഥിതിക്ക് ഒരു അംഗമെന്ന നിലയിൽ എനിക്കുള്ള ചില പരിമിതാഗ്രഹങ്ങൾ മത്സരാർത്ഥികൾക്ക് വായിക്കാൻ കൊടുക്കുന്നതിൽ തെറ്റില്ല എന്നു കരുതുന്നു.


  1. സൈൻഫെൽഡ് ഷോയിൽ കാർ റിസർവേഷനെപ്പറ്റി ഒരു എപ്പിസോഡിൽ റിസർവ് ചെയ്ത കാർ ഇല്ല എന്നു കേൾക്കുമ്പോൾ സൈൻഫെൽഡ് പറയുന്ന ഒരു ഡയലോഗുണ്ട് (ഓർമ്മയിൽ നിന്ന്): "You know how to take a reservation, you don't know how to hold it. That's the most important part of it." ഈ പറഞ്ഞതുപോലെയാണ് ഇപ്പോൾ KAW Charity-യുടെ അവസ്ഥ. സംഭവം രംഗത്തുണ്ട്. പക്ഷേ ഫണ്ട് ഫലപ്രദമായും വിവാദരഹിതമായും ഉപയോഗിക്കുന്നതും എംപ്ലോയർ മാച്ച് കിട്ടാനുള്ള അവസരങ്ങൾ ഉപയോഗപ്പെടുത്തുന്നതും ഉൾപ്പെടെയുള്ള ഏറ്റവും പ്രധാനകാര്യങ്ങളിൽ ശ്രദ്ധയുണ്ടായെങ്കിൽ നന്നായിരുന്നു. KAW സംഘടിപ്പിക്കുന്ന പരിപാടികൾ KAW Charity-യുടെ കീഴിൽ കൊണ്ടുവന്ന് വോളണ്ടിയർമാർക്ക് പ്രവർത്തനസമയം മാച്ച് ചെയ്യാൻ ശ്രമിക്കുന്നതിൽ നിയമപ്രശ്നങ്ങളുണ്ടോ എന്നു പരിശോധിക്കണം. ഫണ്ട് വിതരണത്തിന് വ്യക്തമായ മാർഗ്ഗനിർദ്ദേശം ഉണ്ടാക്കുകയും അവ മുറപോലെ പാലിക്കുകയും ചെയ്താൽ ഉഗ്രൻ!
  2. അസ്സോസിയേഷൻ പരിപാടികൾക്ക് വർഷാവർഷം പിന്തുടരാൻ പറ്റുന്ന രീതിയിലുള്ള കലണ്ടർ ഉണ്ടാക്കുക. കഴിഞ്ഞ ഏതാനും വർഷങ്ങളിലെ അനുഭവം വച്ചു നോക്കിയാൽ ജനുവരി മൂന്നാം വാരം ക്രിസ്മസ്/ ന്യൂ ഈയർ, ഫെബ്രുവരി അവസാനവാരം പുതിയ കമ്മിറ്റി അധികാരമേൽക്കൽ, മാർച്ച് അവസാന വാരം പുതിയ കമ്മിറ്റിയുടെ ഉദ്ഘാടന പരിപാടി, മേയ് വീക്കെൻഡുകളിൽ സോക്കർ, ജൂലൈ വീക്കെൻഡുകളിൽ ക്രിക്കറ്റ്, ഓഗസ്റ്റ് ഒന്നാം വാരം പിക്നിക്, സെപ്റ്റംബറിൽ സ്കൂൾ തുറന്നശേഷമുള്ള രണ്ടാം വാരാന്ത്യത്തിൽ ഓണാഘോഷം, ഒക്ടോബർ/നവംബർ വീക്കെൻഡുകളിൽ ചീട്ടുകളികൾ, ചെസ് പോലുള്ള ഇൻഡോർ കളികൾ എന്നിവ എല്ലാ വർഷവും നടത്താവുന്നതാണ്. ബാക്കിയുള്ള പരിപാടികൾ ഈ തീയതികളെ ഒഴിവാക്കി നടത്താം. 
  3. മലയാളവുമായോ മലയാളികളുമായോ ബന്ധമുള്ള പരിപാടികൾ മറ്റുസംഘടനകളോ വ്യക്തികളോ സംഘടിപ്പിച്ചാൽ ആ വിവരം അസ്സോസിയേഷൻ അംഗങ്ങളെ അറിയിക്കാനുള്ള സൌമനസ്യം കാണിക്കുക. ഇനി അത്യാവശ്യമാണെങ്കിൽ ന്യായമായ ചട്ടം എഴുതിയുണ്ടാക്കുക. ഉദാഹരണത്തിന്, വ്യക്തികളുടെ ലാഭം ലക്ഷ്യമാക്കിയുള്ള പരിപാടികൾ "പരസ്യം" ചെയ്യുന്നതിനുള്ള നിബന്ധനകൾ പരസ്യപ്പെടുത്തുക. മലയാളം/കേരളം/മലയാളി എന്നിവ സംബന്ധിയായി സീയാറ്റിലിൽ സംഘടിപ്പിക്കപ്പെടുന്ന പരിപാടികളെക്കുറിച്ച് (സിനിമാപ്രദർശനം, സ്റ്റേജ് ഷോ, ഗാനമേള, സെമിനാറുകൾ, ...) അറിയാനുള്ള one stop shop ആയി KAW-വിനെ മാറ്റുക. 
  4. വർഷാന്ത്യത്തിൽ ബാങ്ക് ബാലൻസ് കൂട്ടുന്നതാണ് കമ്മിറ്റിയുടെ കേമത്തരം എന്ന ധാരണ അവസാനിപ്പിക്കുക. നിങ്ങൾ എത്ര പിശുക്കി, അല്ലെങ്കിൽ അംഗങ്ങളേയും സ്പോൺസർമാരേയും എത്ര പിഴിഞ്ഞു എന്നത് നിങ്ങളുടെ കഴിവിന്റെ അംഗീകാരമാവാൻ പാടില്ല. എല്ലാ പരിപാടികൾക്കും എൻട്രി ഫീ പിരിക്കുന്നപോലുള്ള പിന്തിരിപ്പൻ ഏർപ്പാടുകൾ നിർത്തുക. അത്യാവശ്യമാണെങ്കിൽ മെമ്പർഷിപ്പിനു പുറമേ ഒരു നിശ്ചിത തുക ($20) സ്റ്റേജ് ഷോ/ഓണം എന്നിവ ഒഴികെയുള്ള എല്ലാ പരിപാടികൾക്കുമുള്ള one-time ഫീ ആയി നിജപ്പെടുത്താം. മെംബർഷിപ്പ് എടുക്കാത്തവരെ പിഴിയുന്നതിൽ എനിക്ക് വിഷമമില്ല: അവരിൽ നിന്നും ഒരു പരിപാടിയ്ക്ക് $20 വച്ച് വാങ്ങിയാലും തെറ്റില്ല. 
  5. തീരുമാനങ്ങളിൽ fairness ഉറപ്പാക്കുക. ഈ നൂറ്റാണ്ടിൽ ഇതൊക്കെ പറയേണ്ടിവരുന്നത് ഗതികെട്ടിട്ടാണ്. Conflict of interest ഉള്ള ഇടങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കാൻ കമ്മിറ്റിഅംഗങ്ങളെ പ്രോത്സാഹിപ്പിക്കുക. നിങ്ങൾ ഒളിഞ്ഞും തിരിഞ്ഞും ചെയ്യുന്ന favoritism അറപ്പുണ്ടാക്കുന്നതാണ്. ക്രിക്കറ്റിലും സോക്കറിലുമാണ് മറ്റുമാണ് ഇതിന്റെ വിളയാട്ടം. മറ്റിടങ്ങളിൽ unfairness കുറച്ചുകൂടി subtle ആണ്.
  6. ഇനിയുള്ളത് ചില ചെറിയ ബൈ-ലോ തിരുത്തൽ നിർദ്ദേശങ്ങളാണ് (അതില്ലെങ്കിൽ പിന്നെന്ത്!). ആദ്യമായി കമ്മിറ്റിയിലെ നിര്‍ബന്ധിത വനിതാപ്രാതിനിധ്യം രണ്ട് എന്നതിൽ നിന്നും അഞ്ച് ആയി എങ്കിലും ഉയർത്തുക (13 സീറ്റിൽ ആണ് രണ്ട് വനിതാ സംവരണം). ഇലക്ഷൻ എന്നു കേട്ടാൽ വിറളിപിടിക്കാതെ ആവശ്യമെങ്കിൽ ഇലക്ഷൻ നടത്തുക. പത്രികസമർപ്പണം self nomination മാത്രമാക്കുക. ഓരോ സ്ഥാനാർത്ഥിയിൽ നിന്നും ഓരോ പോസ്റ്റിനും $50 വച്ച് നിബന്ധകൾപ്രകാരം തിരിച്ചു കൊടുക്കുന്ന ഇലക്ഷൻ ഡെപ്പോസിറ്റ് വാങ്ങുക. ഇലക്ഷനിൽ നിൽക്കുന്ന പോസ്റ്റിലേയ്ക്ക് മൊത്തം പോൾ ചെയ്ത വോട്ടിന്റെ 10% വോട്ടെങ്കിലും കിട്ടാത്തവരുടെ ഇലക്ഷൻ ഡെപ്പോസിറ്റ് തിരിച്ചു കൊടുക്കേണ്ടതില്ല.

തൽക്കാലം ഇത്രമതി. ഇതൊക്കെ ചെയ്തിട്ട് റിപ്പോർട്ട് എഴുതുമ്പോൾ "KAW-വിന്റെ ചരിത്രത്തിലാദ്യമായി" ഇതൊക്കെ ചെയ്തു എന്നു പറഞ്ഞ് എഴുതിപ്പിടിപ്പിക്കൂ. വിശാലമനസ്കനായ ഞാൻ ക്രെഡിറ്റ് ചോദിച്ച് വരില്ല.

PS: ഇങ്ങനെ ഉപദേശിക്കാതെ ചേട്ടൻ തന്നെ കേറി അങ്ങു ചെയ്താട്ടേ, എന്നിട്ട് സ്വയം ക്രെഡിറ്റ് എടുത്താട്ടേ എന്നു പറയുന്നവരോട്: ഒന്നാമത്, ഇത് ഉപദേശമല്ല (അങ്ങനെ തോന്നുന്നതാ!). രണ്ടാമത്, ഞാൻ എവിടേയും പോകുന്നില്ല. Be careful what you wish for!

Labels:

Monday, January 06, 2020

പരിഭാഷ

സാധുജനങ്ങൾക്കുവേണ്ടി പച്ചമലയാളത്തിൽ നടത്തുന്ന പൊതുജന സേവന വിജ്ഞാപനം:
ഏതേത് ആശയസംഹിതയ്ക്കു വേണ്ടി നിങ്ങൾ നിലകൊണ്ടാലും, ഏതേത് കാരണങ്ങളാൽ നിങ്ങൾ പോരാടിയാലും ഏതേത് ലക്ഷ്യം ഈ (സമര) മാർഗ്ഗത്തിലൂടെ നേടാൻ നിങ്ങൾ പ്രതീക്ഷിച്ചാലും ഹഠകാരവും വിധ്വംസനശീലവും ഒന്നിനും പ്രത്യുത്തരമല്ല എന്നറിയുക. തോക്കിൻകുഴലിൽ കൂടി മാത്രം സാദ്ധ്യമാവുന്ന വിപ്ലവം എന്ന ആശയം സിനിമയ്ക്ക് പറ്റിയതാണെങ്കിലും ജീവിതത്തിൽ വിപ്ലവമെന്നത് ഹിംസയുടേയും അരാജകത്വത്തിന്റേയും പര്യായമാവുന്നത് അഹിംസയിലൂടേയും നിസ്സഹകരണത്തിലൂടേയും സ്വാതന്ത്യം നേടിയ ഈ രാജ്യത്തിലെ ജനത എത്ര പരിതാപകരമായ അവസ്ഥയിലാണെന്നത് സൂചിപ്പിക്കുന്നു. അതുമാത്രമോ, ആളാധിപത്യ അന്തഃസത്തയുടെ അറുംകൊലയാണ് അറിവിന്റേയും അഭ്യസനത്തിന്റേയും ആവാസഭൂമികയിൽ ആവേശിക്കുന്നതും അവിടെ അല്പമായ ആദരവിൽ അദ്ധ്യേതാക്കൾക്കുമേൽ അക്രമം അഴിച്ചുവിടുന്നതും. ഇച്ചെയ്തി കുറ്റകരമായ അപരാധത്തിന്റെ അങ്ങേയറ്റമാണ് എന്നു മാത്രമല്ല കർക്ക‍ശമായ ശിക്ഷയർഹിക്കുന്നതുമാണ്. എന്നാലും നിങ്ങൾ ഓർക്കാൻ വേണ്ടി ഞാൻ വീണ്ടും പറയട്ടെ, കലാപം സംശ്രവണം ചെയ്യുന്ന ഏതു നിഷേധപ്രകടനവും തെറ്റുതന്നെയാണ്. ശാന്തമായി നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രവും, ഞാൻ നേരത്തേ പറഞ്ഞപോലെ... ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കുന്നില്ല. മറ്റാരു തോറ്റാലും ഹിന്ദ് ജയിക്കട്ടെ.

(ഒറിജിനൽ)

Labels: